Velichappadan Theyyam - വെളിച്ചപ്പാടൻ തെയ്യം
കിഴക്കുംകര പുള്ളികരിങ്കാളിയമ്മ ദേവസ്ഥാനത്തും കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി കാവിലും ഈ തെയ്യം പ്രധാനമായും കെട്ടിയാടുന്നു
പുലികണ്ടൻ തെയ്യത്തിൻ്റെ വെളിച്ചപ്പാടായിരിന്ന കുഞ്ഞിത്തീയൻ കുറ്റിക്കോൽ തമ്പുരാട്ടിക്ക് നിറപുത്തരി മുതിർക്കാനുള്ള കുറ്റിക്കോൽ വയലിൽ വെച്ച് ഒരു രാത്രി അനക്കം കേട്ട് പാഞ്ഞു വന്നു പന്നിയെന്നു കരുതി ഒരു
ഒരു പശുവിനു നേരെ കണയമ്പ് എയ്തു. നാട്ടുകാരെ ഭയന്ന് അപരാധിയായ വെളിച്ചപ്പാടൻ പള്ളിയറയിൽ കയറി പുലികണ്ടൻ തെയ്യത്തെ വിളിച്ചു കരഞ്ഞു. പിന്നീട് പുറത്തിറങ്ങിയ വെളിച്ചപ്പാടൻ മഞ്ഞൾ കുറി വാരിയെറിഞ്ഞു പശുവിനെ മൂന്ന് വട്ടം വിളിച്ചു, പശു ചാടിയെണീറ്റു. ജനങ്ങൾ വെളിച്ചപ്പാടനെ കൈതൊഴുതു. മരണാനന്തരം വെളിച്ചപ്പാടൻ തെയ്യക്കോലമായി.
ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും
വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.
www.theyyamritual.com